ചത്തീസ്ഗഢിലെ ദന്തെവാദ മണ്ഡലം കാട്ടാക്കട പോലെയാണന്നാണ് എം.എൽ.എ ചായിട്ട് റാം അതാമി പറയുന്നത്. വറ്റാത്ത ഉറവക്കായി ജലസമൃദ്ധി സംബന്ധിച്ചു ശ്രീ.നിസാമുദീൻ ഐ.എ.എസ് പവർപോയിൻ്റെ അവതരണത്തിലൂടെ വിശദീകരിച്ചപ്പോൾ ഒരു വഴി തുറന്നുകിട്ടിയ സന്തോഷത്തിലായിരുന്നു പ്രതിനിധി സംഘം.മഴക്കാലം കഴിഞ്ഞാൽ പിന്നെ വറുതിക്കാലം നെൽകൃഷിയാണ് പ്രധാനം. മഴക്കാലത്ത് അസാധ്യം. വേനൽക്കാലത്ത് ജലക്ഷാമം. കുഴൽ കിണറുകളുടെ പരമാവധി ആഴത്തിനുമപ്പുറമത്രെ ഭൂഗർഭ ജലനിരപ്പ്. അതിജീവിക്കാൻ ഉപായങ്ങളന്വേഷിച്ച് അലഞ്ഞ ഒടുവിൽ നമ്മുടെ കാട്ടാക്കടയെ കുറിച്ചറിയാനവർ ഇവിടെത്തി. ഇന്ന് ഐ.എം.ജിയിൽ ഡയറക്ടർ കെ.ജയകുമാർ ഐ.എ.എസും എ.നിസാമുദീൻ ഐഎഎസും ഐക്യരാഷ്ട്ര സഭയിലുൾപ്പെടെ പരാമർശിക്കപ്പെട്ട പദ്ധതിയെ പരിചയപ്പെടുത്തി. ഇനി രണ്ടു ദിവസമവർ കാട്ടാക്കട മണ്ഡലത്തിലുണ്ട്. കേട്ടറിഞ്ഞത് കണ്ടും അനുഭവിച്ചു മറിയാൻ.