ജലസ്രോതസ്സുകളില്‍ മാലിന്യ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി.

FB_IMG_1721452034471

Image 2 of 5

കാട്ടാക്കട ഠൗണിലൂടെയാണ് കുളത്തുമ്മൽ തോട് ഒഴുകുന്നത്. 11.5 കി.മീറ്റർ ഒഴുകി കീഴാറൂർ വച്ച് നെയ്യാറിൽ അലിയുന്നു. ജലസമൃദ്ധിയുടെ ഭാഗമായി കളക്ടർ കൂടി പങ്കെടുത്ത നീർതട യാത്ര തുടർന്ന് നടന്ന നവീകരണ പ്രവർത്തനങ്ങൾ. അന്നുതന്നെ ഓർമ്മപ്പെടുത്തിയതാണ് ഈ നീർചാലിനെ പരിപാലിക്കാനുള്ള ഉത്തരവാദിത്വത്തെ കുറിച്ച്. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റെ അനിൽകുമാറും ഗ്രാമ പഞ്ചായത്തംഗങ്ങളുമായി കുളത്തുമ്മൽ തോടൊഴുകും വഴിയിലൂടെ കുറച്ചു നടന്നു. പൗരബോധത്തെ കുറിച്ചോർത്ത് ലജ്ജ കൊണ്ട് തല താഴ്ത്താതിരിക്കുന്നതെങ്ങനെ? മാലിന്യ വാഹിയായി മാറിയിരിക്കുന്നു ഒരു നീർച്ചാൽ. ഹോട്ടൽ മാലിന്യമുൾപ്പെടെ നിക്ഷേപിക്കാനുള്ള ഇടമെന്ന് കരുതുന്ന മനുഷ്യരെ കുറിച്ചെന്ത് പറയാനാണ്. റോഡിന് മറുപുറം സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും റോഡിനു വശത്തുള്ള ഓടയിലേക്ക് തുറന്നു വിടുന്ന മലിന ജലം കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കർശന നടപടികളിലേക്ക് നീങ്ങുകയാണന്ന് പ്രസിഡൻ്റും എല്ലാ രാഷ്ട്രീപാർട്ടികളിലെയും അംഗങ്ങളും ഒരുമിച്ച് പറഞ്ഞു. ഒരു നാടിനെ സിരയായ നീർച്ചാലിനെ മാലിന്യ വാഹിനിയാക്കുന്നവർക്കെതിരെ ശക്തിയായി ബഹു: ജനങ്ങൾ രംഗത്തുവരണം.