കുളത്തുമ്മൽ ഹയർ സെക്കണ്ടറി സ്കൂളിലെ അമ്മക്കിണർ മുതൽ ജലസമൃദ്ധി പദ്ധതിയുടെ ജീവിക്കുന്ന സ്വയം സംസാരിക്കുന്ന ഇടങ്ങളിലൂടെ ഛത്തീസ്ഗഢ് സംഘം സഞ്ചരിച്ചു. ഇവിടം അവർക്ക് വല്ലാത്തൊരു അനുഭൂതിയെന്ന് വെറുതെ പറയുന്നതല്ലെന്ന് മുഖശരീരഭാഷകൾ പറയുന്നുണ്ടായിരുന്നു അവരുടെ നാട്ടിലെ നീരോഴുക്കുകളിൽ കെട്ടിയുയർത്തുന്ന വലിയ തടയണകളെക്കാൾ എത്രമാത്രം ശാസ്ത്രീയവും പ്രയോജനപ്രദവുമാണ് നമ്മൾ നിർമ്മിച്ച ചെറു തടയണകൾ. ഉപേക്ഷിക്കപ്പെട്ട പാറക്വാറിയിലെ വെള്ളം ഉപയോഗിച്ചുള്ള റീചാർജിംഗ് മറ്റൊരു അത്ഭുതമെന്നവർ.’
സ്കുളുകളിലെയും സർക്കാർ ഓഫീസുകളിലെയും അംഗനവാടികളിലെയും കിണർ റീചാർജ് ഉണ്ടാക്കുന്ന മാറ്റങ്ങൾ അവരെ അതിശയിപ്പിച്ചു. കഴിഞ്ഞ കുറിപ്പിൽ പറഞ്ഞതുപോലെ കുഴൽ കിണറിൻ്റെ ആഴത്തിനുമപ്പുറം അകന്നുപോയ ഭൂഗർഭ ജലനിരപ്പിനെ ഉയർത്തിയെടുക്കാൻ കാട്ടാക്കട മാതൃക മാത്രമേയുള്ളുവെന്ന് ദന്തേവാതയിൽ നിന്നുള്ള നിയമസഭാംഗം ചായിട്ട് റാം അതാമി ഉറപ്പിച്ചു പറയുമ്പോൾ നമ്മൾ അഭിമാനം കൊള്ളാതിരിക്കുന്നതെങ്ങനെ?