കൊടും വരള്‍ച്ച നേരിടുന്ന തമിഴ്നാടിനും ജലസമൃദ്ധി മാതൃകയാക്കാം – ഐ.ബി.സതീഷ് എം.എല്‍.എ

ib-letter-english

Image 1 of 3

ഞങ്ങൾ കാട്ടാക്കടക്കാർക്ക് തമിഴ്‌നാട് തൊട്ടടുത്താണ്. വാസ്തവത്തിൽ ഞങ്ങളുടെ ബന്ധങ്ങൾ അയൽവാസികളെന്നതിനെക്കാൾ കൂടുതൽ സഹോദര്യത്തിലൂന്നിയുള്ളതാണ്. സംസ്കാരം, അർത്ഥശാസ്ത്രം, ധാർമ്മികത – ഞങ്ങൾ ഒരു പൊതു അസ്ഥിത്വവും വംശവും പങ്കിടുന്നു. എല്ലാത്തിനുമുപരി, കേരളത്തിന്റെ പദോൽപ്പത്തി ചേരയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. നമ്മുടെ ഭൂതകാലം സംയോജിതമാണെന്ന് തോന്നുക മാത്രമല്ല, നമ്മുടെ വർത്തമാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഡൈനിംഗ് ടേബിളുകൾ അലങ്കരിക്കുന്ന വിഭവങ്ങളിൽ ഏറിയ പങ്കും തമിഴ്‌നാട്ടിലെ ഫലഭൂയിഷ്ഠമായ വയലുകളിൽ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് തമിഴ്നാട് നേരിടുന്ന അഭൂതപൂർവവും അപ്രതീക്ഷിതവുമായ വരൾച്ച നമ്മെ വൈകാരികമായും ഭൗതികമായും ബാധിക്കുന്നത്. ഇത് നമുക്കെല്ലാവർക്കും സമയബന്ധിതമായ മുന്നറിയിപ്പാണ്. അനിയന്ത്രിതമായും തുടർച്ചയായും പ്രകൃതിയെ ചൂഷണം ചെയ്യുന്നതും അതുമൂലം അതിന്റെ വിഭവങ്ങൾ നശിക്കുന്നതും ഈ കടുത്ത തിരിച്ചടിക്ക് കാരണമായി. സത്യത്തിൽ നമ്മൾ വിതച്ചതല്ലേ നമ്മൾ കൊയ്യുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും ഇപ്പോഴും അസ്തമിച്ചിട്ടില്ല. പ്രകൃതിയുടെ ക്ഷമയും കരുതലും നമ്മുടെ ഭാഗ്യമാണ്. നമ്മൾ അവളെ വേദനിപ്പിക്കാതിരിക്കുകയും കുറച്ചുകൂടി പരിപാലിക്കുകയും ചെയ്താൽ അവൾ നമുക്ക് വേണ്ടതെല്ലാം സമൃദ്ധമായി തിരികെ നൽകും. കാട്ടക്കട നിയോജകമണ്ഡലത്തിലെ നേമം ബ്ലോക്കിൽ കുറച്ചുനാൾ മുമ്പ് വരെ ഞങ്ങൾക്ക് ഇത്തരത്തിൽ അർദ്ധ ഗുരുതരമായ സാഹചര്യം നേരിടേണ്ടി വന്നതായി ഞാൻ ഓർക്കുന്നു. കാർഷിക കുളങ്ങൾ കുഴിക്കുക, സ്ഥാപനങ്ങളിൽ ഭൂഗർഭജല റീചാർജിംഗ് കുഴികൾ സ്ഥാപിക്കുക, അരുവികളിലും ചെറുകിട നദികളിലും ചെക്ക് ഡാമുകൾ നിർമ്മിക്കുക തുടങ്ങിയ നിരവധി ജലസംരക്ഷണ പ്രവർത്തനങ്ങളോടെ ജലസമൃദ്ധി എന്ന പദ്ധതി ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ വാട്ടർ ടേബിളുകൾ ശ്രദ്ധേയമായ പ്രവർത്തനക്ഷമത കാണിച്ചു. അതിനാൽ തമിഴ്നാടിന്റെ സ്ഥിതി തീർച്ചയായും വീണ്ടെടുക്കാവുന്നതാണ്. ഈ വിപത്തിനെ ധൈര്യത്തോടെയും ശാന്തമായും അഭിമുഖീകരിക്കുന്ന തമിഴ്‌നാട്ടിലെ ജനങ്ങൾ ഇപ്പോഴത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ സാഹചര്യങ്ങൾക്ക് അനുസൃതമായി ഉണർന്ന് പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തമിഴ്‌നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും ചരിത്രം അതാണ്. പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി മുന്നേറുകയും ചെയ്യുന്നു. പഴമക്കാർ പറയുന്ന പോലെ പ്രകൃതിയും ഭൂമിയും നമ്മുടെ ആരുടെയും സ്വന്തമല്ല. അത് തലമുറകളിലൂടെ ഉപയോഗിച്ചും പരിപാലിക്കപ്പെട്ടും വരും തലമുറയ്ക്കായി കൈമാറപ്പെടുക മാത്രമാണ്. അതിനാൽ നമുക്കൊത്തൊരുമിച്ചു കൈകോർത്ത് നമ്മൾ എടുത്തതിന്റെ ഒരു ഭാഗം പ്രകൃതിക്കായി തിരികെ നൽകാം. നമ്മുടേയും നമ്മുടെ വരുംതലമുറകളിലെയും ലക്ഷക്കണക്കിന് മുഖങ്ങളിൽ പുഞ്ചിരി തിരികെ കൊണ്ടുവരാൻ നൂറ് അരുവികൾ ഒഴുകുകയും ആയിരം വയലുകൾ വിരിയുകയും ചെയ്യട്ടെ…